Sunday, December 6, 2009

എന്നാലും എന്റെ രാധാകൃഷ്‌ണാ


സഹായിക്കാന്‍ പോയി പറ്റിക്കപ്പെടുക എന്നത്‌ ചിലരുടെ സ്ഥിരം പരിപാടിയാണ്‌. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത്‌ കോഴിക്കോട്‌ റെയില്‍വേസ്റ്റേഷനില്‍ ഒരാള്‍ പറ്റിക്കപ്പെട്ടു.

പാലക്കാട്ട്‌ നിന്ന്‌ രാത്രി പന്ത്രണ്ടിന്റെ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പുറപ്പെട്ടതാണ്‌ നായകന്‍.രാത്രിയില്‍ വാര്‍ത്തകളുടെ ലോകത്ത്‌ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെ ശുദ്ധവായു ശ്വസിക്കാനും കൂട്ടുകാരെ കാണാനും പറ്റിയാല്‍ ചെറുവത്തൂര്‍ പാക്കനാറില്‍ നിന്ന്‌ ഒരു സിനിമ കാണാനുമുള്ള ആഗ്രഹം ഉള്ളിലുണ്ടെങ്കിലും ഒറ്റദിവസം കൊണ്ട്‌ വീട്ടിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്‌ ഇത്രയും 'സ്വ'കാര്യങ്ങള്‍ നടക്കുമോ എന്ന സംശയത്തിന്റെ ആവലാതിയില്‍ ബസില്‍ ചാടിക്കയറി. ഒരു നല്ലപാതിയുറക്കം കഴിയുമ്പോഴേക്കും കോഴിക്കോട്ടെത്തി. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ പിടിക്കാനുള്ള തത്രപ്പാട്‌. ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ റെയില്‍വേസ്റ്റേഷനില്‍ എത്തി ടിക്കറ്റെടുത്ത്‌ പ്ലാറ്റ്‌ ഫോമിലൂടെ നടക്കുമ്പോവാണ്‌ ഉറക്കെയുള്ള ആ വിളി വന്നത്‌.

മധൂ...


തിരിഞ്ഞുനോക്കിയപ്പോള്‍ അനിയേട്ടനാ ണ്‌(എ.വി.അനില്‍കുമാര്‍) കൊച്ചിയില്‍ ദേശാഭിമാനിയിലാണല്ലോ ഇപ്പോള്‍ അനിയേട്ടന്‍. അദ്ദേഹവും എന്നെപ്പോലെ ഏതോ ബസ്സില്‍ കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയതാണ്‌. മലബാറില്‍ പയ്യന്നൂരിലേക്ക്‌ ടിക്കറ്റെടുത്ത്‌ നില്‍ക്കുമ്പോഴാണ്‌ എന്നെ കണ്ടത്‌. ഞാന്‍ അടുത്തെത്തി. കുറേ കാര്യങ്ങള്‍ സംസാരിക്കാം എന്നുള്ള ആഗ്രഹത്തോടെ ഞാന്‍ ലോഹ്യം പറഞ്ഞുതുടങ്ങിയപ്പോഴാണ്‌ ഒരാള്‍ അടുത്തേക്ക്‌ വന്നത്‌. ഒരു താടിക്കാരന്‍. നേരെ നില്‍ക്കാന്‍ കഴിയാത്തത്രയും ലഹരി അകത്തുണ്ട്‌. മധുവേട്ടാ എന്നൊരു അഴകൊഴമ്പന്‍ അഭിസംബോധന. പിന്നെ അതിദയനീയമായി ഒരു ചോദ്യം.

"എന്നെ അറിയില്ലേ..."

ഓര്‍മയില്‍ എല്ലായിടത്തും തപ്പിനോക്കി.
കാണുന്നില്ല.

പെട്ടെന്ന്‌ ഓര്‍മയില്‍ വന്നു, ഒരു മുഖം.രാധാകൃഷ്‌ണന്‍... കവി, കഥാകൃത്ത്‌... നിര്‍മാണത്തൊഴിലാളി.
ആ നിമിഷത്തില്‍ കയറിയിറങ്ങിയ നിരവധി ഓര്‍മകള്‍ക്ക്‌ ആദ്രമായ ഒരു കാലത്തിന്റെ തുടിപ്പുണ്ടായിരുന്നു. പള്ളിക്കുന്നില്‍ അന്ന്‌ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിലേക്ക്‌ കയറിവരുമായിരുന്നു, അയാള്‍. ആപ്പോഴും നഷ്‌ടപ്പെട്ട ജീവിതത്തിന്റെ വഴികളില്‍ ഖേദപൂര്‍വ്വം അയാള്‍ സഞ്ചരിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ കല്ല്‌ വച്ച്‌ സിമന്റിലുറപ്പിക്കുമ്പോഴും മനസ്സുനിറയെ കാവ്യാത്മക ഭാഷ.... പതിവുപോലെ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന എനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത. എനിക്ക്‌ കഴിയാവുന്നത്‌ ഒരു മാധ്യമകവറേജ്‌... ഏറ്റവും വേഗത്തില്‍ ഒരു ഫീച്ചര്‍ എഴുതി. തൊട്ടടുത്ത ഞായറാഴ്‌ച തന്നെ പ്രസിദ്ധീകരിച്ചു. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ പോകുമ്പോള്‍ ഉപകാരമുണ്ടാകാവുന്നവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും എഴുതുക എന്നുള്ളത്‌ പണ്ടേ ഉള്ള കാഴ്‌ചപ്പാടാണ്‌.
ഞാന്‍ പറഞ്ഞു. "ഉയരങ്ങളില്‍ തന്നെ എത്തും. എഴുത്തില്‍ ജീവിതമുണ്ട്‌."
ഒരാളെ സഹായിച്ചുവെന്ന ഏതോധാരണയുടെ തൃപ്‌തിയില്‍ ഒരിക്കല്‍ കൂടി ഇരിക്കവേ രാധാകൃഷ്‌ണന്‍ എന്നോട്‌ പറഞ്ഞു.
"ഈ ഉപകാരം ഒരിക്കലും മറക്കില്ല." സ്‌നേഹത്തോടെ എന്നിട്ട്‌ ആദ്യത്തെ കവിതാ സമാഹാരം ഉപഹാരമായി തന്നു. അപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു.

പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ ആ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാലും ആ മനുഷ്യന്‍ ഈ നിലയിലാകാന്‍ എന്ത്‌ സാധ്യതയാണുള്ളത്‌. പ്രാരാബ്‌ദങ്ങളുടെ ലോകത്ത്‌ ലഹരിയുടെ വഴികളിലേക്ക്‌ എളുപ്പം ടിക്കറ്റ്‌ കിട്ടുമെന്ന അറിവുള്ളതിനാല്‍ അക്കാര്യത്തില്‍ അതിശയം തോന്നിയില്ല. ഓര്‍ത്തെടുക്കാന്‍ ശ്രമം തുടരവേ വീണ്ടും അയാള്‍ വിളിച്ചു-

"മധുവേട്ടാ ഒരു അഞ്ചുരൂപ കിട്ടിയാല്‍ എന്തെങ്കിലും കഴിക്കാമായിരുന്നു."

"രാധാകൃഷ്‌ണനാണോ.. ?"

ഞാന്‍ ചോദിക്കേണ്ട താമസം. "അതേയതേ." ഉത്തരമായി.

"പ്രസാദ്‌ മാഷിന്റെ സുഹൃത്ത്‌ ?"

"അതേ, അതേ എനിക്ക്‌ വണ്ടിക്ക്‌ പോകാന്‍ പൈസയില്ല. പോകുന്നത്‌ കള്ളവണ്ടികയറിയായിക്കോളാം. പക്ഷേ വിശക്കുന്നു."

അടുത്ത്‌ അനിയേട്ടനെന്ന ഒരു ജീവചരിത്രകാരന്‍ നില്‍ക്കുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയ ഇ.എം.എസിന്റെ ജീവചരിത്രത്തിലെവിടെയോ(ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍) അനിയേട്ടന്‍ എഴുതിയിട്ടുമുണ്ട്‌, അന്യനെ സഹായിക്കലാണ്‌ കമ്യൂണിസം എന്ന്‌. ഉടനെ എന്നിലെ ഉദാരമനസ്‌കന്‍ ഉണര്‍ന്നു. ഏതായാലും ഭക്ഷണം മാത്രമാക്കണ്ട. വണ്ടിക്ക്‌ ടിക്കറ്റും എടുത്തോളൂ. നൂറുരൂപ എടുത്തുകൊടുത്തു. ഇത്രയുമാണ്‌ റെയില്‍വേ സ്റ്റേഷനിലെ സംഭവങ്ങള്‍.


പൈസയും വാങ്ങി അയാള്‍ പോയി. അനിയേട്ടനും ഞാനും പിന്നീട്‌ ചാടിക്കയറിയ ഒ.വി.സുരേഷും കൂടി കൃതാര്‍ത്ഥരായി മലബാര്‍ എക്‌സ്‌പ്രസില്‍ കയറി. വല്ലാത്തൊരു തൃപ്‌തിയോടെ അധപ്പതിച്ച ലോകകാര്യങ്ങളെക്കുറിച്ചുള്ള സംഭാഷങ്ങളുമായി ഞങ്ങള്‍ മലബാറില്‍ യാത്രതുടര്‍ന്നു.പിന്നീടാണ്‌ മണ്ടത്തരം മനസ്സിലായത്‌. പിറ്റേന്ന്‌ പയ്യന്നൂരില്‍ അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാന്‍ എത്തിയതാണ്‌. യാദൃച്ഛികമായി പ്രസാദ്‌ മാഷെ കണ്ടു. എന്റെ ഉദാരമനസ്‌കതയെ അവന്‍ വാഴ്‌ത്തുമെന്ന പ്രതീക്ഷയില്‍ കഥ പറഞ്ഞു. രാധാകൃഷ്‌ണന്‍ എന്ന കവി അങ്ങനെ ഒരിടത്ത്‌ ഉണ്ടാകാനിടയില്ലെന്ന്‌ ഉറപ്പിച്ചു പറയുക മാത്രമല്ല. അയാളെ വിളിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്‌തു. അപ്പോ പിന്നെ അയാള്‍ എന്നെ പേരേടുത്തു വിളിച്ചതോ... സംശയം തീരുന്നേയില്ല. സംഭവം ഒന്നുകൂടി ഓര്‍ത്തെടുത്ത്‌ അവനോട്‌ പറഞ്ഞു. ചിരിച്ചുകൊണ്ട്‌ അവന്‍ നമ്പറിട്ട്‌ കാര്യങ്ങള്‍ വ്യക്തമാക്കി.

1. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കടന്നുകയറുമ്പോള്‍ അനിയേട്ടന്‍ ഉറക്കെ വിളിച്ചത്‌ പലരും കേട്ടതാണ്‌.

2. എങ്ങനെ രണ്ടെണ്ണം അടിക്കാന്‍ പൈസയുണ്ടാക്കാം എന്ന്‌ ആലോചിച്ച്‌ അപ്പോള്‍ ഒരാള്‍ പ്ലാറ്റ്‌ഫോമിലെവിടെയോ നില്‍ക്കുന്നുണ്ടായിരുന്നു.

3. അയാള്‍ക്ക്‌ അപ്പോഴാണ്‌ എന്റെ പേര്‌ മനസിലായത്‌.

4. പേര്‌ വിളിച്ച്‌ ഒരു അപരിചിതന്‍ ആവശ്യവുമായി സമീപിച്ചാല്‍ പരിചയമില്ലെന്ന്‌ ആരും പറയില്ല.

5. രാധാകൃഷ്‌ണനല്ലേ എന്ന്‌ അയാളോട്‌ ഞാന്‍ അങ്ങോട്ട്‌ ചോദിക്കുകയായിരുന്നു.

6.കിട്ടിയ അവസരം അയാള്‍ മുതലെടുത്തു.

എന്തായാലും പ്രസാദ്‌ പറഞ്ഞത്‌ ശരിയോ തെറ്റോ ആയിക്കോട്ടെ. എനിക്ക്‌ അമളി പറ്റിയതായിക്കോട്ടെ. ചിലപ്പോള്‍ കുടിയനാണെങ്കിലും അയാള്‍ യഥാര്‍ത്ഥ ആവശ്യക്കാരനാണെങ്കിലോ... എന്ന വിചാരം എന്നെ ശാന്തനാക്കി.



ഗുണപാഠംഉറക്കെ പേര്‌ ചൊല്ലി വിളിക്കുന്നത്‌ കേട്ടാല്‍ മിണ്ടാതിരിക്കുക. പ്രത്യേകിച്ച്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌. !!

11 comments:

jayan December 6, 2009 at 12:10 AM  

sabasah.....
Nannayittundu
Aaa manushyan jeevikkunnathu thanne
EE vidhamakumallooo
Enthikke jeevithanagal

ANITHA HARISH December 6, 2009 at 10:25 PM  

nannaayittundu tto. aashamsakal......

sy@m December 7, 2009 at 12:03 AM  

ഇരിക്കട്ടെ ആദ്യ തേങ്ങയടി എന്‍െ്‌റ വക
((((((((((((((((((ഠേ)))))))))))))))))))
നല്ല കഥ അല്ല നല്ല അനുഭവക്കുറിപ്പ്
അധികം വൈകാതെ ഉള്ളതെല്ലാം പോസ്റ്റ്
മധുവേട്ടാ എന്തായാലും ഗുണപാഠം(ഉറക്കെ പേര് ചൊല്ലി വിളിക്കുന്നത് കേട്ടാല്‍ മിണ്ടാതിരിക്കുക. പ്രത്യേകിച്ച് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്!!) കലക്കി. എന്തായാലും ഇനി അയാള്‍ കുടിയനാണെങ്കിലും യഥാര്‍ത്ഥ ആവശ്യക്കാരനായിരുന്നുവെന്ന് വെറുതെയെങ്കിലും ആശ്വസിക്കാം.

ROUNDSTIME December 7, 2009 at 10:53 AM  

kollaaam madhu....nannaaayittundu.....aashamsakal....

ദീപാങ്കുരന്‍ December 7, 2009 at 5:18 PM  

hahaha...athe inganeyokke thanne varanam.. manushyan sugichal mathram pora anubhvikkanam...hihihihhihiihihihihihihhi

la estrella December 7, 2009 at 8:39 PM  

ha ha ha... hi hi hi.... ninakku angane thanne venam.........

Unknown December 8, 2009 at 10:57 PM  

nannayitundu madhu..keep it up

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP